2011, മേയ് 8, ഞായറാഴ്‌ച

പുതുപ്പള്ളി പെരുനാളിനു വര്‍ണാഭമായ സമാപനം

ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള  പെരുനാളിനു പുതുപ്പള്ളി പെരുനാള്‍ വര്‍ണാഭമായ സമാപനം .
                                                   മെയ്‌ ഏഴിന് വൈകുന്നേരം പള്ളിക്ക് ചുറ്റും നടത്തിയ ആഘോഷ പൂര്‍വ്വം ആയ റാസയില്‍  ആയിരക്കണക്കിന്  ഭക്ത ജനങ്ങള്‍  പങ്കെടുത്തു.
                                                   മെയ്‌ എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ ഭക്ത ജനങ്ങളുടെ വന്‍ സാന്നിധ്യം .10 .30 എ എം നു പുതുപ്പള്ളി കവലയിലേക്കുള്ള റാസ്സയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.ആയിരക്കണക്കിന് വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍ വഹിച്ചു കൊണ്ട് അച്ചടക്കത്തോട്‌ കൂടി നടത്തിയ റാസ വേറിട്ട അനുഭവം ആയിരുന്നു. റാസക്ക് ശേഷം നടത്തിയ  വെച്ചൂട്ടു  സദ്യയില്‍ വന്‍ ജനാവലി ആണ് പങ്കെടുത്തത്.
                                                 കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചത്.
പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയിലെ പെരുനാള്‍ മെയ്‌ ഏഴിന് സന്ധ്യ പ്രാര്‍ത്ഥനയോടു കൂടി സമാപിച്ചു എങ്കിലും മുന്‍ ധാരണക്ക് വിരുദ്ധമായി മെയ്‌ എട്ടിന് രാവിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തിയ വി.കുര്‍ബാനയ്ക്ക് തടസ്സം ഉണ്ടാക്കുന്നതിനു വേണ്ടി മൈക്ക് ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചു പ്രകോപനം സൃഷ്ടിച്ചത് വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കി.പുതുപ്പള്ളിയിലും സമീപ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും, ഇതര മത വിഭാഗങ്ങളുടെയും ആരാധനയ്ക്ക് തടസ്സം  സൃഷ്ടിക്കുന്ന രീതിയില്‍ രണ്ടു കി.മി.പരിധിയില്‍ ആകെ വന്‍ ശബ്ദത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചത് തികഞ്ഞ നിയമ ലംഘനം ആണ്. പ്രകോപനങ്ങള്‍ക്ക് വശംവദര്‍ ആകാതെ ഭക്ത ജനങ്ങള്‍ സംയമനം  പാലിച്ചത് കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്.                                               ഓര്‍ത്തഡോക്‍സ്‌ പക്ഷത്തിന്റെ നിയമ ലംഘനത്തിന് എതിരായി യാതൊരു നടപടിയും അധികാരികളോ ,പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയോ സ്വീകരിച്ചില്ല എന്നതും പ്രധിക്ഷേധാര്‍ഹം ആണ്.  
                                                  

2011, മേയ് 7, ശനിയാഴ്‌ച

അനുഗ്രഹ വര്‍ഷങ്ങളുമായി പുതുപ്പള്ളി പള്ളി

ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടു തോറും ആഘോഷ പൂര്‍വ്വം നടത്താറുള്ള  വി:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള  പെരുനാളിനു പ്രൌഡോജ്വലമായ തുടക്കം.മെയ്‌ ഒന്നിന് ഫീലിപ്പോസ് കോര്‍ എപ്പിസ്കോപ്പ കോട്ടപ്പുറത്തിന്റെ കാര്‍മ്മികത്തില്‍ പെരുനാളിന്റെ പ്രാരംഭം കുറിച്ച് കൊണ്ട് കൊടിമരം ഉയര്‍ത്തി.ഫാ.ജേക്കബ്‌ പടിഞ്ഞാറെകുറ്റ്.ഫാ. ജോസി അട്ടചിറ.എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.എന്‍ ജെ എബ്രഹാമിന്റെ എരവിനെല്ലൂര്‍ ഉള്ള വസതിയില്‍ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയില്‍ ആയിരക്കണക്കിന്  ഭക്ത ജനങ്ങള്‍ പങ്കെടുത്തു.പള്ളിയില്‍ നടത്തിയ ധ്യാനത്തിന് ഫാ.തോമസ്‌ പള്ളിയംപില്‍ നേതൃത്വം നല്‍കി.
                                                   മെയ്‌ ഏഴിന് വൈകുന്നേരം പള്ളിക്ക് ചുറ്റും നടത്തിയ ആഘോഷ പൂര്‍വ്വം ആയ റാസയില്‍  ആയിരക്കണക്കിന്  ഭക്ത ജനങ്ങള്‍  പങ്കെടുത്തു.
                                                   മെയ്‌ എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന മൂന്നിന്‍മേല്‍ കുര്‍ബാന, 10 .30 എ എം നു പുതുപ്പള്ളി കവലയിലെക്കുള്ള റാസ, വെച്ചൂട്ടു എന്നിവയോട്  കൂടി പെരുനാള്‍ സമാപിക്കും. കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു കൊണ്ടിരിക്കുന്നത് .
                                                    പെരുനാള്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ട്രസ്ടി വി എസ്‌ ചാണ്ടി വേളൂപ്ര,സെക്രട്ടറി തോമസ്‌ പഴയ തുരുത്തേല്‍,ജ:കണ്‍വീനര്‍ വി.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

2011, മേയ് 2, തിങ്കളാഴ്‌ച

പുതുപ്പള്ളി പെരുനാള്‍ മെയ്‌ ഏഴു ,എട്ടു തീയതികളില്‍

ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടു തോറും ആഘോഷ പൂര്‍വ്വം നടത്താറുള്ള  വി:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള     പെരുനാളിനു പ്രൌഡോജ്വലമായ തുടക്കം.മെയ്‌ ഒന്നിന് ഫീലിപ്പോസ് കോര്‍ എപ്പിസ്കോപ്പ കോട്ടപ്പുറത്തിന്റെ കാര്‍മ്മികത്തില്‍ പെരുനാളിന്റെ പ്രാരംഭം കുറിച്ച് കൊണ്ട് കൊടിമരം ഉയര്‍ത്തി.ഫാ.ജേക്കബ്‌ പടിഞ്ഞാറെകുറ്റ്.ഫാ. ജോസി അട്ടചിറ.എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.എന്‍ ജെ എബ്രഹാമിന്റെ എരവിനെല്ലൂര്‍ ഉള്ള വസതിയില്‍ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയില്‍ ആയിരകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.പള്ളിയില്‍ നടത്തിയ ധ്യാനത്തിന് ഫാ.തോമസ്‌ പള്ളിയംപില്‍ നേതൃത്വം നല്‍കി.
                                                   മെയ്‌ ഏഴിന് വൈകുന്നേരം എരമല്ലൂര്‍ കവലയിലേക്കു ആഘോഷ പൂര്‍വ്വം ഉള്ള  റാസയില്‍  ആയിരകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കും.
                                                   മെയ്‌ എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന മൂന്നിന്‍മേല്‍ കുര്‍ബാന, 10 .30 എ എം നു പുതുപ്പള്ളി കവലയിലെക്കുള്ള റാസ, വെച്ചൂട്ടു എന്നിവയോട്  കൂടി പെരുനാള്‍ സമാപിക്കും. കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു കൊണ്ടിരിക്കുന്നത് .
                                                    പെരുനാള്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ട്രസ്ടി വി എസ്‌ ചാണ്ടി വേളൂപ്ര,സെക്രട്ടറി തോമസ്‌ പഴയ തുരുത്തേല്‍,ജ:കണ്‍വീനര്‍ വി.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.