2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

High Court Division Bench rejected the petition filed by IO Church for Kothamangalam Church



1] A petition filed by the vOrthodox Church as an Execution Petition with
respect to the Kothamangalam Cheriapally was dismissed by the Single Judge of
Kerala High Court today,

2] The Contention raised was that the Supreme Court of India confirmed the
Judgement and Decree of the Division Bench of Kerala High Court dated f 1.6.1990
which decreed the suit, O S No 1 of 1979 against the Kothamangalam Cheriapally.

3] Accordingly, it was prayed that the decree of the Division Bench of High
Court Of Kerala dated 1.6.1990 should be executed by attaching the properties of
the committee members and trustees and also by putting them in jail,

4] The case had several rounds. The earliest order was by Justice V.Ramakumar
holding that the decree of the Division Bench has merged into the decree of the
Supreme Court of India,

5] Now in this final order, Justice Bhavadasan has Categorically held that the
decree of the Division Bench of Kerala High Court does not exist anymore because
it has merged into the decree of the Supreme Court of India. As such, the
petition to execute the decree of the Division Bench is not maintainable.
Accordingly, the execution petition by the Orthodox Church has been dismissed.

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

സഭാക്കേസില്‍ വിധി അനുകൂലമാക്കിയത്‌ തന്റെ ക്ലാസെന്നു മെത്രാപ്പോലീത്ത




കൊച്ചി: മലങ്കര സഭാക്കേസില്‍ 1958 ലുണ്ടായ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാക്കി മാറ്റിയെടുത്തതു താന്‍ ജഡ്‌ജിക്കു നല്‍കിയ ക്ലാസിന്റെ ഫലമാണെന്നു മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍.
ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ ഇക്കാര്യം പിന്നീട്‌ വെളിപ്പെടുത്തിയിരുന്നതായി ഫാ. ഫിലിപ്പോസ്‌ ഫിലിപ്പ്‌ തേവര്‍കാട്ടില്‍ എഴുതിയ ‘ദൈവകൃപയില്‍ കടഞ്ഞെടുത്ത വ്യക്‌തിത്വം’ എന്ന പുസ്‌തകത്തില്‍ പറയുന്നു. ജോര്‍ജ്‌ തഴക്കരയുമായി മെത്രാപ്പോലീത്ത നടത്തിയ അഭിമുഖത്തിലാണ്‌ ഈ പരാമര്‍ശം. സഭാക്കേസ്‌ സുപ്രീം കോടതിയില്‍ എത്തിയ കാലത്ത്‌ മാര്‍ മക്കാറിയോസ്‌ ഡല്‍ഹിയില്‍ വൈദികനായിരുന്നു. ‘ഒരു ദിവസം തോമസച്ചന്‍ സായാഹ്നഹ്ന സവാരിക്കിറങ്ങി. കൈവശം കുടയുണ്ടായിരുന്നില്ല. മഴ പെയ്‌തപ്പോള്‍ അടുത്തു കണ്ട വീട്ടിലേക്ക്‌ ഓടിക്കയറി. ഗൃഹനായിക ഇറങ്ങിവന്ന്‌ പരിചയപ്പെട്ട്‌ ഉപചാരപൂര്‍വം സ്വീകരിച്ചു.
താന്‍ കയറാനിടയായത്‌ സുപ്രീംകോടതി ജഡ്‌ജിയുടെ വീട്ടിലാണെന്ന്‌ സംസാരമധ്യേ ഗൃഹനായികയില്‍നിന്ന്‌ അച്ചനു മനസിലായി. ജഡ്‌ജി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അച്ചന്റെ സംസാരത്തില്‍ ആകൃഷ്‌ടയായ ഗൃഹനാഥ പിറ്റേദിവസം ജഡ്‌ജി വീട്ടിലുണ്ടാവുമെന്നും അന്നു വന്നാല്‍ അദ്ദേഹവുമായി കൂടുതല്‍ പരിചയപ്പെടാമെന്നും പറഞ്ഞ്‌ അച്ചനെ യാത്ര അയച്ചു. പറഞ്ഞ പ്രകാരം തോമസച്ചന്‍ പിറ്റേ ദിവസവും ജഡ്‌ജിയുടെ വീട്ടില്‍ എത്തി. അച്ചന്റെ സരസമായ സംഭാഷണം ജഡ്‌ജിക്കും നന്നായി ഇഷ്‌ടപ്പെട്ടു. അച്ചന്റെ വീട്ടുകാരെപ്പറ്റിയും സഭയെപ്പറ്റിയും ഡല്‍ഹി ഇടവകയെപ്പറ്റിയും എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.
എന്തോ മനസില്‍ തട്ടിയെന്നപോലെ ജഡ്‌ജി ചോദിച്ചു. ‘ഫാദര്‍, നിങ്ങളുടേതാണോ എന്ന്‌ എനിക്കറിഞ്ഞുകൂടാ ഒരു കേരള സഭാക്കേസ്‌ എന്റെ ചേംബറില്‍ എത്തിയിട്ടുണ്ട്‌. ഫാ. തോമസിന്റെ ഉള്ളില്‍ ഒരു ചിരിപൊട്ടി. തേടിയവള്ളി കാലില്‍ തന്നെ ചുറ്റിയിരിക്കുന്നു. ‘അതേ അതു ഞങ്ങളുടെ സഭയുടെ കേസ്‌തന്നെ’ പിന്നീടുള്ള സംസാരം, ചോദ്യങ്ങള്‍, പ്രതിചോദ്യങ്ങള്‍, വിശദീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ എല്ലാം മലങ്കരസഭയുടെ ഗതിമാറ്റിയെടുത്ത നിമിഷങ്ങളായി മാറുമെന്ന്‌ അന്നു വിചാരിച്ചില്ലെ’ ന്നും പറഞ്ഞാണ്‌ ഭാഗം അവസാനിപ്പിക്കുന്നത്‌.

കടപ്പാട് : Mangalam 15-10-11


2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പുത്തന്‍കുരിശ്‌ പള്ളി വിധി :ശ്രേഷ്‌ഠ ബാവയുടെ സമവായ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരിഗണിക്കും


  • കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ സമവായ നിര്‍ദേശങ്ങള്‍ സഭാതര്‍ക്ക പരിഹാരത്തിന്‌ സഹായകമാകുമെന്ന്‌ വിലയിരുത്തല്‍. പുത്തന്‍കുരിശ്‌ പള്ളിക്കേസില്‍ വിധി വന്നശേഷം ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീയാവശ്യങ്ങളും അവരുടെ പള്ളിയില്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന്‌ ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കിയിരുന്നു. 17 ന്‌ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശങ്ങള്‍ പരിഗണിക്കും. 
  • പള്ളിയില്‍ 1934 ലെ ഭരണഘടന നടപ്പാക്കണം എന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ്‌ ഹൈക്കോടതി തള്ളിയത്‌. തുടര്‍ന്ന്‌ പുത്തന്‍കുരിശില്‍ നടന്ന യാക്കോബായ സഭയുടെ റാലിയെ അഭിസംബോധന ചെയ്യവേയാണ്‌ ശ്രേഷ്‌ഠ ബാവ നിര്‍ദേശം മുന്നോട്ടുവച്ചത്‌.    
  • പ്രധാനമായും നാലു നിര്‍ദേശങ്ങളാണ്‌ പുത്തന്‍കുരിശ്‌ പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ ആലോചനയ്‌ക്കായി ബാവ സമര്‍പ്പിച്ചത്‌. 1934 ലെ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്ന എതിര്‍പക്ഷത്തിന്റെ ആവശ്യം തള്ളി എന്നതുകൊണ്ടു മാത്രം ഇടവക ഭരണത്തെ സംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്തരുതെന്നാണ്‌ അതിലൊന്നാമത്തേത്‌. അത്‌ തീരുമാനിക്കാനുള്ള അവകാശം ഇടവക പൊതുയോഗത്തിനാണ്‌.
  • ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ ഇടവകയുടെ പൊതുയോഗം ചേര്‍ന്ന്‌ ഭരണപരമായി ഏത്‌ ക്രമീകരണം സ്വീകരിക്കണം എന്നു തീരുമാനിക്കണം. ഇപ്രകാരം ഭൂരിപക്ഷാടിസ്‌ഥാനത്തില്‍ ഒരു ഭരണസംവിധാനം തീരുമാനിക്കപ്പെട്ടാലും ഇടവകയിലെ ന്യൂനപക്ഷാംഗങ്ങളുമായി കഴിയുമെങ്കില്‍ വ്യക്‌തിപരമായി, സംസാരിച്ച്‌ ധാരണയിലെത്തണം. അവരുടെ ആത്മീയാവശ്യങ്ങള്‍ ഇടവക പള്ളിയില്‍തന്നെ നടത്താനുള്ള എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുമെന്നതാണ്‌ രണ്ടാമത്തെ സംഗതി.
  • പ്രാതിനിധ്യാനുസൃതമായി ആരാധന നടത്താന്‍ സൗകര്യം വേണമെന്ന്‌ ന്യൂനപക്ഷ വിഭാഗത്തിന്‌ താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം ഇടവക പൊതുയോഗം ചര്‍ച്ച ചെയ്‌ത് ക്രമീകരിക്കണമെന്നതാണ്‌ മറ്റൊന്ന്‌. ന്യൂനപക്ഷ വിഭാഗത്തിന്‌ ഇടവക പിരിഞ്ഞു പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക്‌ പള്ളി പണിയാനും മറ്റുമുള്ള ന്യായമായ സഹായം മാതൃ ഇടവക നല്‍കണമെന്നതാണ്‌ ബാവ മുന്നോട്ടുവച്ച നാലാമത്തെ നിര്‍ദേശം. ഇടവകയിലെ ന്യൂനപക്ഷത്തിനായി ശവക്കോട്ടയ്‌ക്ക് മറ്റൊരു വാതില്‍ പണിയില്ലെന്നും പള്ളിയില്‍വച്ചുതന്നെ അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുമെന്നുമുള്ള ബാവയുടെ പ്രസ്‌താവന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനുള്ള മറുപടിയാണ്‌.  
  • കോലഞ്ചേരി പള്ളിയില്‍ 1913 ലെ ഇടവക ഭരണ ഉടമ്പടി നടപ്പാക്കണമെന്നുള്ള യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ പള്ളി 1934 ഭരണഘടന അനുസരിക്കുന്നവരുടെ മാത്രം സ്വത്താണെന്നാണ്‌ ഓര്‍ത്തഡോക്‌സ് വാദം. അവിടെ യാക്കോബായ വിഭാഗം ഭൂരിപക്ഷമാണെങ്കില്‍ പോലും അവരുടെ ആവശ്യങ്ങള്‍ നടത്താന്‍ വേറെ ക്രമീകരണം ഉണ്ടാക്കണമെന്നും അവര്‍ പറയുന്നു. യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഇടവകക്കാരുടെ  
  • സംസ്‌കാരത്തിനായി മൃതശരീരം പള്ളിമുറ്റം വഴി കൊണ്ടുപോകാതെ ശവക്കോട്ടയ്‌ക്ക് പുറത്ത്‌ വാതില്‍ പണിയാമെന്നാണു തൃശൂര്‍ ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ നിര്‍ദേശിച്ചത്‌.  
  • മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ അനുയോജ്യമായ സമവായ സമവാക്യമായാണ്‌ ശ്രേഷ്‌ഠ ബാവയുടെ നിര്‍ദേശങ്ങളെ സമാധാന പ്രേമികള്‍ കാണുന്നത്‌. ഇത്തരത്തില്‍ സമവായമുണ്ടായാല്‍ പള്ളി ഇടവകയിലെ ഭൂരിപക്ഷ ജനങ്ങളുടെ താല്‍പര്യ പ്രകാരമുള്ള ഭരണ സംവിധാനത്തില്‍ നില്‍ക്കും. ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീകാവശ്യങ്ങളും അവരുടെ പള്ളിയില്‍ തന്നെ നടത്തിക്കിട്ടുകയും ചെയ്യും. അതതു പള്ളി പൊതുയോഗം തീരുമാനിക്കുന്ന പക്ഷം പ്രാതിനിധ്യാനുസൃതമായി ആരാധന അര്‍പ്പിക്കാനുള്ള സൗകര്യവും ലഭിക്കും.  
  • പുത്തന്‍കുരിശ്‌ ഇടവകയില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാരില്‍ ഭൂരിപക്ഷവും തര്‍ക്കം തുടരുന്നതിന്‌ എതിരാണ്‌. കോടതി വിധിയെ തുടര്‍ന്ന്‌ ബുധനാഴ്‌ച യാക്കോബായ സഭയിലെ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വിശ്വാസികളും സംബന്ധിച്ചിരുന്നു.  
  • അങ്കമാലി ഭദ്രാസനത്തിലെ നാഗഞ്ചേരി ഹെബ്രോന്‍ പള്ളിയിലും അടുത്തകാലത്ത്‌ ഇങ്ങനെ പ്രശ്‌നപരിഹാരം ഉണ്ടായി. ഇടവകയില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാരും യാക്കോബായക്കാരും 30 വര്‍ഷത്തോളം കേസുകള്‍ നടത്തി. ഒടുവില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ പ്രബല കുടുംബം മുന്‍കൈയെടുത്ത്‌ ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്‍ ബാവയുമായി ചര്‍ച്ച ചെയ്യുകയും അവിടത്തെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ശ്രേഷ്‌ഠ ബാവയ്‌ക്ക് വിധേയപ്പെട്ട്‌ ഒറ്റ വിഭാഗമായി യാക്കോബായ ഭരണത്തിന്‍കീഴില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ആ പള്ളിയില്‍ തര്‍ക്കമോ കേസുകളോ ഇല്ല.  
  • പുത്തന്‍കുരിശ്‌ പള്ളിയെ സംബന്ധിച്ച്‌ ശ്രേഷ്‌ഠ ബാവ നല്‍കിയ നിര്‍ദേശങ്ങള്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഭരണകര്‍ത്താക്കളുടെയും ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഈ നിര്‍ദേശങ്ങള്‍ ബാവ ഏകപക്ഷീയമായി മുന്നോട്ടു വച്ചതാണെന്ന പ്രത്യേകതയുമുണ്ട്‌. പുത്തന്‍കുരിശില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്ന ഈ സമവായ ഫോര്‍മുല നൂറ്റാണ്ടു പിന്നിടുന്ന മലങ്കര സഭാ തര്‍ക്കത്തിന്‌ ശാശ്വത പരിഹാരമായേക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്‌.

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

Judgement on Puthencruz St Peter's And St Paul's Jacobite Church



JUDGEMENT BY THE DIVISION BENCH OF KERALA HIGH COURT IN THE APPEAL FILED BY THE
ORTHODOX FACTION OF THE SYRIAN CHRISTIAN COMMUNITY OF THE ST PETER’S AND ST
PAUL’S JACOBITE CHURCH, PUTHENCRUZ

1] A Division Bench of Kerala High Court rendered an important judgement having

far reaching consequences in the disputes between the orthodox faction and
Patriarch Faction of the Syrian Christian Community ,

2] A Suit was filed in 1976 by a few members of the Orthodox Faction with

the intention of taking over the management and administration of the ST PETER’S
AND ST PAUL’S JACOBITE CHURCH, PUTHENCRUZ AND ALSO TO EXCLUSIVELY CONTROL THE
MODE OF CONDUCT OF RELIGIOUS SERVICES/QURBANA THEREIN THROUGH THEIR RELIGIOUS
DIGNITARIES WHO ARE CREATURES OF THE 1934,CONSTITUTION OF THE MALANKARA
ASSOCIATION,

3] The First Additional District Court,Ernakulam,dismissed the suit as not

maintainable due to lack of sanction under Section 92 of the Code of Civil
Procedure,1908. It was held that the Puthencruz Church is a Public Trust of a
religious and Charitable nature and as such no suit can be filed with regard to
its affairs without previous sanction from the Principal Civil Court of Original
jurisdiction under Section 92 of the Code of Civil Procedure,1908,

4] The Orthodox Faction challenged the said Judgement by filing the Appeal, A S

No 136 of 2001 before the Hon’ble High Court of Kerala. It was contended that
the Puthencruz Church is a private trust and hence Section 92 of the Code of
Civil Procedure,1908,is not applicable,

5] During the pendency of the Suit and Appeal both the factions were conducting

religious services/Qurbana on alternate weeks in the Puthencruz Church.
Administration is completely with the Patriarch Faction of the Syrian Christian
Community. Orthodox Faction were only conducting religious services during
alternate weeks. Several indirect attempts were made by them to capture
administration of the Puthencruz Church,

6] The Division Bench of Kerala High Court in a learned judgement running to 57

pages rejected all the contentions of the Orthodox Faction and held that the
Puthencruz Church is a public trust of a religious and charitable nature. Appeal
was dismissed confirming the judgement of the First Additional District
Court,Ernakulam,

7] The result of the Judgement is that the interim direction allowing the

Orthodox Faction to conduct religious services/Qurbana in the Puthencruz Church
comes to an end. An oral request made by the Counsel to the Division Bench of
the High Court immediately after pronouncement of the judgement to maintain
status quo was rejected,

8] However, in paragraphs 28 and 29 ,the High Court of Kerala have issued the

following warnings to both the factions, viz;

“ 28. A peep into the past indicates that these Churches are possessed of

appreciable temporalities which explains the avaricious scramble for possession
and power by the two warring factions even where the assets belong to the
ALMIGHTY. Both sides are under the grip of chronic litigation fever which keeps
on waxing and waining as manifested even through the interlocutory applications
which are invariably fought up to the High Court, if not still higher. Judicial
analgesics and febrifuges have failed to give sustainable results thus calling
for the need to administer stronger and more bitter medicines. Experience shows
that where temporalities flourish there is always an avaricious scramble for
power even where the assets belong to the Almighty. It is the maladministration
in religious institutions which is the main cause for quasi-judicial intrusions
into areas of religious worship notwithstanding the fact that secularism and
religious freedom are guaranteed fudamendal rights under the Constitution of
this Country. Once there is avoidable executive and bureaucratic interference
into such sensitive areas, the problems of overdoing, undoing or non-doing by
the instrumentalities of the State and the consequential administrative,
quasi-judicial or judicial reviews also crop in. Even in areas which are
seemingly impervious to judicial, probe, we have seen the beneficial virus of
judicial review exploring ameliorative possibilities and translating into
reality the well-being of the mankind. The verdict of the Apex Court in All
India Imam Organisation Vs Union of India-1993[3] SCC 584 was a breakthrough
gesture of judicial creativity in that direction,

29. The Warring factions of the religious denomination should, however, remember

that whatever be the sweep and amplitude of the constitutional guarantee to
profess, practice and propagate religion, there is a corresponding fundamendal
duty cast on every citizen under Article-51-A of the Constitution of India to
abjure violence and to prom ote harmony and the spirit of common brotherhood
amongst all the people of India transcending, inter alia, religious
diversities.[See also Sri.Adi Visheshwara of Kasi Viswanath Temple,Varanasi and
others v State of U.P and Others [1997] 4 SCC 606]. THE POWER OF THE COURT
EXERCISING JURISDICTION UNDER SECTIONS 92 C.P.C AND THE INHERENT POWER OF THE
COURT IN ANY OTHER JURISDICTIONS TO COMMIT THE SUBJECT MATTER OF DISCORD TO THE
CUSTODY OF A RECEIVER,IS A POWER POTENT ENOUGH TO DISPOSSESS AND DISABLE BOTH
THE DISPUTANTS OF THEIR RIGHT TO ADMINISTER THE CHURCH. HENCE, SUCH AN EXTREME
MEASURE WILL BE A REAL THREAT TO THOSE WHO INDULGE IN THE CUPID POWER GRAB. THE
AGITATORS WILL DO WELL IF THEY REALIZE THAT BY PROVOKING THE COURT THROUGH THEIR
UNDEMOCRATIC AND ANTI CHRISTIAN ACTIVITIES THEY STAND TO LOOSE THE VIRTUALLY
UNFETTERED RIGHT TO PROFESS, PRACTICE AND PROPAGATE RELIGION”

P J PHILIP,Advocate

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്നു പഞ്ചായത്തുകള്‍


കൊച്ചി: കോലഞ്ചേരിയിലെ പള്ളിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന ആവശ്യവുമായി ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ രംഗത്ത്‌. കോലഞ്ചേരി പള്ളിയും കോട്ടൂര്‍ ചാപ്പലും സ്‌ഥിതിചെയ്യുന്ന പൂതൃക്ക ഗ്രാമപഞ്ചായത്തും സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തും വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്തുമാണ്‌ തീരുമാനം സര്‍ക്കാരിന്‌ അയച്ചുകൊടുത്തിരിക്കുന്നത്‌.
പഞ്ചായത്തുകളുടെ നിലപാട്‌ സഭാതര്‍ക്കത്തില്‍ മധ്യസ്‌ഥത വഹിക്കുന്ന മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിട്ടുണ്ട്‌.
മൂന്നിടങ്ങളിലും യു.ഡി.എഫ്‌. ഭരണമാണ്‌. ഹൈക്കോടതി നിര്‍ദേശിക്കുന്ന നിരീക്ഷകന്റെ നേതൃത്വത്തില്‍ ഇടവകയില്‍ ജനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്തി പള്ളികളുടെ അവകാശത്തര്‍ക്കം പരിഹരിക്കണമെന്നാണ്‌ പൂതൃക്ക ഗ്രാമപഞ്ചായത്ത്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. പൂതൃക്ക പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ സ്‌ഥിതിചെയ്യുന്ന രണ്ട്‌ പള്ളികളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. കേസ്‌ കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്‌. സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തു കൗണ്‍സിലും കോലഞ്ചേരി പള്ളിത്തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട്‌ ശാശ്വതമായി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നാനാജാതി മതസ്‌ഥര്‍ പ്രാര്‍ഥനക്കെത്തുന്ന കോലഞ്ചേരി പള്ളിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. ഇത്‌ തുടരുന്നതു നാടിനു ശാപമായിമാറും. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട്‌ ഇരുവിഭാഗത്തിനും നീതി ലഭിക്കുന്നതിന്‌ യോഗ്യമായ രീതിയില്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ്‌ ഐക്കരനാട്‌ പഞ്ചായത്തും സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.
സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെട്ട്‌ പരിഹാരമുണ്ടാക്കണമെന്നാണ്‌ വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൗണ്‍സിലും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്‌. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ഇതു സുഗമമായ ജനജീവിതത്തിനു തടസമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. കോടതിവിധി നടപ്പാക്കുകയെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനില്‍ക്കുകയാണ്‌.

കോടതിക്ക്‌ വെളിയില്‍ ഒത്തുതീര്‍പ്പിനു തയാറല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌. കോലഞ്ചേരിയില്‍ യാക്കോബായ പക്ഷം പണികഴിപ്പിച്ചിട്ടുള്ള ചാപ്പലിനു സമീപമുള്ള 45 സെന്റ്‌ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗം വാങ്ങി യാക്കോബായ വിഭാഗത്തിന്‌ നല്‍കാമെന്നും അതുവഴി കോലഞ്ചേരി പള്ളിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഒരേക്കര്‍ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ നല്‍കിയാല്‍ പള്ളി തരാമോ എന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ മറുചോദ്യം.
പണത്തിനും സ്‌ഥലത്തിനുംവേണ്ടിയല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ആരാധനാലയം വിട്ടുകിട്ടുക മാത്രമാണ്‌ ലക്ഷ്യമെന്നും അവര്‍ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചു. തര്‍ക്കമുള്ള പള്ളികളില്‍ നിഷ്‌പക്ഷ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തിയാല്‍ ഒരു പള്ളിപോലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ലഭിക്കില്ലെന്ന്‌ പൂര്‍ണ ബോധ്യമുള്ളതിനാലാണ്‌ അവര്‍ കോടതിവിധി മാത്രം നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നത്‌.
വ്യാജരേഖകള്‍ ചമച്ചും കുതന്ത്രങ്ങളിലൂടെയുമാണ്‌ മറുവിഭാഗം വിധി നേടിയെടുക്കുന്നത്‌. പള്ളിയില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു നടത്തി യുക്‌തമായ ഭരണഘടന സ്വീകരിക്കാനുള്ള അന്തരീക്ഷമാണ്‌ സര്‍ക്കാരും നീതിപാലകരും ഒരുക്കിത്തരേണ്ടതെന്നും യാക്കോബായ വിഭാഗം അഭ്യര്‍ഥിച്ചു.
1913 ലെ പള്ളി ഭരണഘടന, 1934 ലെ ഓര്‍ത്തഡോക്‌സ് ഭരണഘടന, 2002 ലെ യാക്കോബായ ഭരണഘടന- ഇതിലേതു വേണമെന്ന്‌ തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം തങ്ങള്‍ക്ക്‌ അനുവദിക്കണമെന്നാണ്‌ ഇടവകക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ആകെയുള്ള 2008 കുടുംബങ്ങളില്‍ 1616 കുടുംബനാഥന്മാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുവാന്‍ നടപടിയെടുക്കണമെന്ന് കോലഞ്ചേരിയില്‍ നടന്ന കണ്ടനാട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനം നിലനില്ക്കുന്ന രാജ്യത്ത് ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളിയുടെ അവകാശം തെളിയിക്കുവാന്‍ അവസരമുണ്ടാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ യോഗം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി തോമസ് പനിച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് കുപ്പമല, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, കെ.എ. തോമസ്, സ്ലീബ ഐക്കരക്കുന്നത്ത്, ബാബു പോള്‍, പൗലോസ് പി. കുന്നത്ത്, പൗലോസ് മുടക്കുന്തല എന്നിവര്‍ പ്രസംഗിച്ചു.

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കോലഞ്ചേരി പള്ളിത്തര്‍ക്കം :ഹിതപരിശോധന ഏക പോംവഴി: യാക്കോബായ സഭ



 കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിതപരിശോധനയാണ്‌ ഏക പോംവഴിയെന്നു യാക്കോബായ സഭ. തിങ്കളാഴ്‌ച തിരുവനന്തപുരത്തു നടന്ന അനുരഞ്‌ജന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌. റഫറണ്ടം നടത്തുന്നതുവരെ ഇരുവിഭാഗത്തിനും ആരാധനയ്‌ക്കു തുല്യസമയം നിശ്‌ചയിക്കണം. വിശ്വാസപരമെന്നും ഭരണപരമെന്നും തര്‍ക്കത്തെ രണ്ടായി കാണണമെന്ന വാദമാണു യാക്കോബായ പക്ഷം മുന്നോട്ടുവച്ചത്‌. ഒരു പാത്രിയര്‍ക്കീസ്‌, ഒരു കാതോലിക്കാ ഒരു അസോസിയേഷന്‍ എന്ന അധികാര ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ ഒഴിവാക്കാനാവില്ലെന്നാണു സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധി.

പാത്രിയാര്‍ക്കീസിന്‌ 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടുന്ന പള്ളികളില്‍ ഭൗതികാധികാരമില്ലെങ്കിലും ആത്മീയാധികാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പാത്രിയര്‍ക്കീസുമായി ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്ക പരസ്‌പര സ്വീകരണം ഉണ്ടായിട്ടില്ല. പാത്രിയര്‍ക്കീസിനെ ആത്മീയ മേലധ്യക്ഷനായി സ്വീകരിക്കാത്തപക്ഷം സുപ്രീംകോടതി വിധിയുടെയും ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടനയുടെയും ആനുകൂല്യം ലഭിക്കില്ലെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. 1934 ലെ ഭരണഘടനാപ്രകാരം മലങ്കരസഭ ഉള്‍പ്പെട്ട ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസാണ്‌.
95 ലെ വിധിയോടെ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനസാധുത ചോദ്യം ചെയ്യപ്പെടാനാവാത്തതായി. തങ്ങളുടെ അനുമതിയില്ലാതെ വാഴിക്കപ്പെട്ട സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം 95 ലെ വിധിയോടെ അപ്രസക്‌തമായി.
95 ലെ വിധിപ്രകാരം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാന്‍ മറുപക്ഷം തയാറാകാത്തതാണു സഭയില്‍ തര്‍ക്കം അവസാനിക്കാത്തതിനു കാരണമെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ അറിയിച്ചു. കോലഞ്ചേരി വലിയപള്ളിയില്‍ മാസത്തില്‍ ഇടവിട്ടുള്ള രണ്ട്‌ ഞായറാഴ്‌ച രാവിലത്തെ കുര്‍ബാനയും കോട്ടൂര്‍ ചാപ്പലില്‍ ഒരു വീതവും നല്‍കി ഒത്തുതീര്‍പ്പിനുള്ള നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ് വിഭാഗം ഈ നിര്‍ദേശം പരിഗണിച്ചുവരികയാണ്‌. അതാതു വിഭാഗത്തില്‍പ്പെട്ടവരുടെ ശവസംസ്‌കാരത്തിനും വിവാഹത്തിനുമുള്ള സൗകര്യം ലഭിച്ചാല്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷ മധ്യസ്‌ഥര്‍ക്കുണ്ട്‌.
യഥാവിധി പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്തതുവഴി 1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ലംഘിക്കുകയാണെന്നും 34 ലെ ഭരണഘടന കോലഞ്ചേരി പള്ളിയില്‍ നടപ്പാക്കണമെന്നും പറയാന്‍ മറുവിഭാഗത്തിനു നിയമപരമായി കഴിയില്ലെന്നും യാക്കോബായപക്ഷം വാദിച്ചു. സുപ്രീംകോടതി ഭേദഗതി ചെയ്‌ത 34 ലെ ഭരണഘടന ഫലത്തില്‍ അംഗീകരിച്ചു നടപ്പാക്കിയത്‌ തങ്ങളാണെന്നും അവര്‍ മന്ത്രിസഭാ സമിതിയെ അറിയിച്ചു.