യാക്കോബായ സഭ നാലു പുതിയ ബിഷപ്പുമാരെ വാഴിക്കുന്നു കൊച്ചി: യാക്കോബായ സുറിയാനി സഭയില്‍ നാലു പുതിയ മെത്രാപ്പോലീത്തമാരെ വഴിക്കുന്നതിന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കിസ് ബാവയുടെ അനുമതി. ജനുവരി ആദ്യവാരം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ തയാറാക്കിയ പന്തലില്‍ മെത്രാന്‍ വാഴ്‌ച നടക്കും. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വാഴ്‌ചാ ശുശ്രൂഷയ്‌ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. പുളിയന്‍ ഗബ്രിയേല്‍ റമ്പാന്‍ (വെങ്ങോല), ഫാ. സ്‌കറിയ കൊച്ചില്ലം (കുറിച്ചി), ഫാ. തോമസ് നേര്യന്തറ (പാണമ്പടി), ഫാ. ജോഷി ചിറ്റേത്ത് ചെമ്പകശേരി (നീണ്ടപാറ) എന്നിവരുടെയും ബന്യാമിന്‍ റമ്പാന്‍, റവ. ഡോ. ജോമി ജോസഫ് തുടങ്ങിയ പേരുകളുമാണ് സാധ്യതാ ലിസ്‌റ്റില്‍. അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗബ്രിയേല്‍ റമ്പാന്‍ വെങ്ങോല ബദ്‌സയ്‌ദ അരമനയുടെ ചുമതല വഹിക്കുന്നു. ഫാ.ജോഷി ചിറ്റേത്ത് നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി സെന്റ് ജോണ്‍സ് ഇടവകാംഗമാണ്. ശെമ്മാശനായിരിക്കെ ദീര്‍ഘകാലം ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയുടെ മലങ്കരകാര്യങ്ങളുടെ സെക്രട്ടറിയായി സേവനം ചെയ്‌തിട്ടുണ്ട്. കുറിച്ചി സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവകാംഗമാണ് ഫാ. സ്‌കറിയ (ഷാജി) കൊച്ചില്ലം. ഫാ. തോമസ് നേര്യന്തറ കോട്ടയം പാണമ്പടി സെന്റ് മേരീസ് ഇടവകാംഗമാണ്. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് രോഗികളുടെ ഇടയില്‍ ആതുരശുശ്രൂഷ ചെയ്യുന്ന പ്രസ്‌ഥാനത്തിന്റെ മുഖ്യ ചുമതലക്കാരനാണ്. ദമാസ്‌കസില്‍ പരി. പാത്രിയര്‍ക്കിസ് ബാവയെ സന്ദര്‍ശിച്ചശേഷം ശ്രേഷ്‌ഠ കാതോലിക്ക ബാവയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ് എന്നിവരും ഇന്ന് മടങ്ങിയെത്തും. സഭാ മാനേജിംഗ് കമ്മറ്റിയോഗം ഇന്ന് ഉച്ചകഴിഞ്ഞ് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേരും. പുതിയ മെത്രാന്മാര്‍ക്ക് മുബൈ, ഡല്‍ഹി ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച്, കോതമംഗലം മേഖലകളുടെയും ചുമതല നല്‍കിയേക്കും.
2011, ഡിസംബർ 23, വെള്ളിയാഴ്‌ച
2011, ഡിസംബർ 20, ചൊവ്വാഴ്‌ച
2011, നവംബർ 30, ബുധനാഴ്‌ച
പുത്തന്‍കുരിശ് പള്ളി: ഓര്‍ത്തഡോക്‍സ് വിഭാഗം റിവ്യു ഹര്‍ജി തള്ളി
- കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്.
- ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്
ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്പ്പിക്കപ്പെട്ടതല്ലാത്തതി നാല് എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. - പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
- പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
- ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.
2011, നവംബർ 23, ബുധനാഴ്‌ച
കോലഞ്ചേരി മെഡിക്കല്‍ കോളേജ്: അവകാശവാദമുന്നയിച്ച് യാക്കോബായ വിഭാഗം യോഗംചേര്‍ന്നു
കോലഞ്ചേരി: എംഒഎസ്ഇ മെഡിക്കല്‍ കോളേജ് ആസ്പത്രി തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു. യാക്കോബായ ചാപ്പലിലായിരുന്നു യോഗം.
ആസ് പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്പത്രിനിര്മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.
ആസ് പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്പത്രിനിര്മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.
കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.അനൂപ് ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്, യു.ഡി.എഫ്. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്. അറിയിച്ചു.എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന കോടതി നിര്‍ദേശം മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 2001ല്‍ സുപ്രീം കോടതിയും 2010ലും 2011ലും ഹൈക്കോടതിയും സഭാതര്‍ക്കം കോടതിക്കുവെളിയില്‍ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എതിര്‍ വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് സഭാ സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭ ഇക്കാര്യത്തില്‍ എന്നും തയ്യാറായി മുന്നോട്ടുവന്നിട്ടുമുണ്ട്. സഭ എന്നും സമാധാനം കാംക്ഷിക്കുന്നു. അതിനാല്‍, തര്‍ക്കമുള്ള പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് പള്ളി വിട്ടുനല്‍കുവാന്‍ നടപടി വേണം. ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.പള്ളിയും സ്വത്തുവകകളും ഇടവകവിശ്വാസികള്‍ സമ്പാദിച്ചിട്ടുള്ളതാണ്. പുത്തന്‍കുരിശ് പള്ളിയില്‍ യാക്കോബായ സഭയ്ക്ക് അനുകൂലമായ വിധിയാണുള്ളതെങ്കിലും മറുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സഭയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ആരാധനയ്ക്ക് അവസരമില്ല. അവിടെ വൈദികസ്ഥാനികര്‍ക്കല്ല സഭയ്ക്കാണ് സ്റ്റാറ്റസ്‌കോ ആനുകൂല്യം ലഭിക്കേണ്ടത്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ മുന്‍ സര്‍ക്കാരിന്റെകാലത്ത് ഇരുവിഭാഗത്തിനും അഞ്ച് മണിക്കൂര്‍ വീതം അനുവദിച്ച് നല്‍കി.
വരുന്ന ജനുവരിയില്‍ നടക്കുന്ന പെരുന്നാള്‍ദിനത്തിലും ഇരുവിഭാഗത്തിനും ആരാധനയ്ക്ക് അവസരമുണ്ടാക്കണമെന്ന് ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള നയങ്ങള്‍ തിരുത്തപ്പെടേണ്ടവയെങ്കില്‍ തിരുത്തണം. സഭയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ബാവ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, മോന്‍സി വാവച്ചന്‍ എന്നിവരും സംബന്ധിച്ചു.
2011, ഒക്‌ടോബർ 19, ബുധനാഴ്‌ച
High Court Division Bench rejected the petition filed by IO Church for Kothamangalam Church
1] A petition filed by the vOrthodox Church as an Execution Petition with
respect to the Kothamangalam Cheriapally was dismissed by the Single Judge of
Kerala High Court today,
2] The Contention raised was that the Supreme Court of India confirmed the
Judgement and Decree of the Division Bench of Kerala High Court dated f 1.6.1990
which decreed the suit, O S No 1 of 1979 against the Kothamangalam Cheriapally.
3] Accordingly, it was prayed that the decree of the Division Bench of High
Court Of Kerala dated 1.6.1990 should be executed by attaching the properties of
the committee members and trustees and also by putting them in jail,
4] The case had several rounds. The earliest order was by Justice V.Ramakumar
holding that the decree of the Division Bench has merged into the decree of the
Supreme Court of India,
5] Now in this final order, Justice Bhavadasan has Categorically held that the
decree of the Division Bench of Kerala High Court does not exist anymore because
it has merged into the decree of the Supreme Court of India. As such, the
petition to execute the decree of the Division Bench is not maintainable.
Accordingly, the execution petition by the Orthodox Church has been dismissed.
2011, ഒക്‌ടോബർ 15, ശനിയാഴ്‌ച
സഭാക്കേസില്‍ വിധി അനുകൂലമാക്കിയത് തന്റെ ക്ലാസെന്നു മെത്രാപ്പോലീത്ത
കൊച്ചി: മലങ്കര സഭാക്കേസില്‍ 1958 ലുണ്ടായ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാക്കി മാറ്റിയെടുത്തതു താന്‍ ജഡ്‌ജിക്കു നല്‍കിയ ക്ലാസിന്റെ ഫലമാണെന്നു മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍.
ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ് മാര്‍ മക്കാറിയോസ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയിരുന്നതായി ഫാ. ഫിലിപ്പോസ് ഫിലിപ്പ് തേവര്‍കാട്ടില്‍ എഴുതിയ ‘ദൈവകൃപയില്‍ കടഞ്ഞെടുത്ത വ്യക്‌തിത്വം’ എന്ന പുസ്‌തകത്തില്‍ പറയുന്നു. ജോര്‍ജ് തഴക്കരയുമായി മെത്രാപ്പോലീത്ത നടത്തിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. സഭാക്കേസ് സുപ്രീം കോടതിയില്‍ എത്തിയ കാലത്ത് മാര്‍ മക്കാറിയോസ് ഡല്‍ഹിയില്‍ വൈദികനായിരുന്നു. ‘ഒരു ദിവസം തോമസച്ചന്‍ സായാഹ്നഹ്ന സവാരിക്കിറങ്ങി. കൈവശം കുടയുണ്ടായിരുന്നില്ല. മഴ പെയ്‌തപ്പോള്‍ അടുത്തു കണ്ട വീട്ടിലേക്ക് ഓടിക്കയറി. ഗൃഹനായിക ഇറങ്ങിവന്ന് പരിചയപ്പെട്ട് ഉപചാരപൂര്‍വം സ്വീകരിച്ചു.
താന്‍ കയറാനിടയായത് സുപ്രീംകോടതി ജഡ്‌ജിയുടെ വീട്ടിലാണെന്ന് സംസാരമധ്യേ ഗൃഹനായികയില്‍നിന്ന് അച്ചനു മനസിലായി. ജഡ്‌ജി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അച്ചന്റെ സംസാരത്തില്‍ ആകൃഷ്‌ടയായ ഗൃഹനാഥ പിറ്റേദിവസം ജഡ്‌ജി വീട്ടിലുണ്ടാവുമെന്നും അന്നു വന്നാല്‍ അദ്ദേഹവുമായി കൂടുതല്‍ പരിചയപ്പെടാമെന്നും പറഞ്ഞ് അച്ചനെ യാത്ര അയച്ചു. പറഞ്ഞ പ്രകാരം തോമസച്ചന്‍ പിറ്റേ ദിവസവും ജഡ്‌ജിയുടെ വീട്ടില്‍ എത്തി. അച്ചന്റെ സരസമായ സംഭാഷണം ജഡ്‌ജിക്കും നന്നായി ഇഷ്‌ടപ്പെട്ടു. അച്ചന്റെ വീട്ടുകാരെപ്പറ്റിയും സഭയെപ്പറ്റിയും ഡല്‍ഹി ഇടവകയെപ്പറ്റിയും എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.
എന്തോ മനസില്‍ തട്ടിയെന്നപോലെ ജഡ്‌ജി ചോദിച്ചു. ‘ഫാദര്‍, നിങ്ങളുടേതാണോ എന്ന് എനിക്കറിഞ്ഞുകൂടാ ഒരു കേരള സഭാക്കേസ് എന്റെ ചേംബറില്‍ എത്തിയിട്ടുണ്ട്. ഫാ. തോമസിന്റെ ഉള്ളില്‍ ഒരു ചിരിപൊട്ടി. തേടിയവള്ളി കാലില്‍ തന്നെ ചുറ്റിയിരിക്കുന്നു. ‘അതേ അതു ഞങ്ങളുടെ സഭയുടെ കേസ്‌തന്നെ’ പിന്നീടുള്ള സംസാരം, ചോദ്യങ്ങള്‍, പ്രതിചോദ്യങ്ങള്‍, വിശദീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ എല്ലാം മലങ്കരസഭയുടെ ഗതിമാറ്റിയെടുത്ത നിമിഷങ്ങളായി മാറുമെന്ന് അന്നു വിചാരിച്ചില്ലെ’ ന്നും പറഞ്ഞാണ് ഭാഗം അവസാനിപ്പിക്കുന്നത്.
കടപ്പാട് : Mangalam 15-10-11
2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച
പുത്തന്‍കുരിശ് പള്ളി വിധി :ശ്രേഷ്‌ഠ ബാവയുടെ സമവായ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരിഗണിക്കും
- കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ സമവായ നിര്‍ദേശങ്ങള്‍ സഭാതര്‍ക്ക പരിഹാരത്തിന് സഹായകമാകുമെന്ന് വിലയിരുത്തല്‍. പുത്തന്‍കുരിശ് പള്ളിക്കേസില്‍ വിധി വന്നശേഷം ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീയാവശ്യങ്ങളും അവരുടെ പള്ളിയില്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന് ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കിയിരുന്നു. 17 ന് നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശങ്ങള്‍ പരിഗണിക്കും.
- പള്ളിയില്‍ 1934 ലെ ഭരണഘടന നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് പുത്തന്‍കുരിശില്‍ നടന്ന യാക്കോബായ സഭയുടെ റാലിയെ അഭിസംബോധന ചെയ്യവേയാണ് ശ്രേഷ്‌ഠ ബാവ നിര്‍ദേശം മുന്നോട്ടുവച്ചത്.
- പ്രധാനമായും നാലു നിര്‍ദേശങ്ങളാണ് പുത്തന്‍കുരിശ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയ്‌ക്കായി ബാവ സമര്‍പ്പിച്ചത്. 1934 ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്ന എതിര്‍പക്ഷത്തിന്റെ ആവശ്യം തള്ളി എന്നതുകൊണ്ടു മാത്രം ഇടവക ഭരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തരുതെന്നാണ് അതിലൊന്നാമത്തേത്. അത് തീരുമാനിക്കാനുള്ള അവകാശം ഇടവക പൊതുയോഗത്തിനാണ്.
- ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ ഇടവകയുടെ പൊതുയോഗം ചേര്‍ന്ന് ഭരണപരമായി ഏത് ക്രമീകരണം സ്വീകരിക്കണം എന്നു തീരുമാനിക്കണം. ഇപ്രകാരം ഭൂരിപക്ഷാടിസ്‌ഥാനത്തില്‍ ഒരു ഭരണസംവിധാനം തീരുമാനിക്കപ്പെട്ടാലും ഇടവകയിലെ ന്യൂനപക്ഷാംഗങ്ങളുമായി കഴിയുമെങ്കില്‍ വ്യക്‌തിപരമായി, സംസാരിച്ച് ധാരണയിലെത്തണം. അവരുടെ ആത്മീയാവശ്യങ്ങള്‍ ഇടവക പള്ളിയില്‍തന്നെ നടത്താനുള്ള എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുമെന്നതാണ് രണ്ടാമത്തെ സംഗതി.
- പ്രാതിനിധ്യാനുസൃതമായി ആരാധന നടത്താന്‍ സൗകര്യം വേണമെന്ന് ന്യൂനപക്ഷ വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം ഇടവക പൊതുയോഗം ചര്‍ച്ച ചെയ്‌ത് ക്രമീകരിക്കണമെന്നതാണ് മറ്റൊന്ന്. ന്യൂനപക്ഷ വിഭാഗത്തിന് ഇടവക പിരിഞ്ഞു പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് പള്ളി പണിയാനും മറ്റുമുള്ള ന്യായമായ സഹായം മാതൃ ഇടവക നല്‍കണമെന്നതാണ് ബാവ മുന്നോട്ടുവച്ച നാലാമത്തെ നിര്‍ദേശം. ഇടവകയിലെ ന്യൂനപക്ഷത്തിനായി ശവക്കോട്ടയ്‌ക്ക് മറ്റൊരു വാതില്‍ പണിയില്ലെന്നും പള്ളിയില്‍വച്ചുതന്നെ അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുമെന്നുമുള്ള ബാവയുടെ പ്രസ്‌താവന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനുള്ള മറുപടിയാണ്.
- കോലഞ്ചേരി പള്ളിയില്‍ 1913 ലെ ഇടവക ഭരണ ഉടമ്പടി നടപ്പാക്കണമെന്നുള്ള യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ പള്ളി 1934 ഭരണഘടന അനുസരിക്കുന്നവരുടെ മാത്രം സ്വത്താണെന്നാണ് ഓര്‍ത്തഡോക്‌സ് വാദം. അവിടെ യാക്കോബായ വിഭാഗം ഭൂരിപക്ഷമാണെങ്കില്‍ പോലും അവരുടെ ആവശ്യങ്ങള്‍ നടത്താന്‍ വേറെ ക്രമീകരണം ഉണ്ടാക്കണമെന്നും അവര്‍ പറയുന്നു. യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഇടവകക്കാരുടെ
- സംസ്‌കാരത്തിനായി മൃതശരീരം പള്ളിമുറ്റം വഴി കൊണ്ടുപോകാതെ ശവക്കോട്ടയ്‌ക്ക് പുറത്ത് വാതില്‍ പണിയാമെന്നാണു തൃശൂര്‍ ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നിര്‍ദേശിച്ചത്.
- മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ അനുയോജ്യമായ സമവായ സമവാക്യമായാണ് ശ്രേഷ്‌ഠ ബാവയുടെ നിര്‍ദേശങ്ങളെ സമാധാന പ്രേമികള്‍ കാണുന്നത്. ഇത്തരത്തില്‍ സമവായമുണ്ടായാല്‍ പള്ളി ഇടവകയിലെ ഭൂരിപക്ഷ ജനങ്ങളുടെ താല്‍പര്യ പ്രകാരമുള്ള ഭരണ സംവിധാനത്തില്‍ നില്‍ക്കും. ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീകാവശ്യങ്ങളും അവരുടെ പള്ളിയില്‍ തന്നെ നടത്തിക്കിട്ടുകയും ചെയ്യും. അതതു പള്ളി പൊതുയോഗം തീരുമാനിക്കുന്ന പക്ഷം പ്രാതിനിധ്യാനുസൃതമായി ആരാധന അര്‍പ്പിക്കാനുള്ള സൗകര്യവും ലഭിക്കും.
- പുത്തന്‍കുരിശ് ഇടവകയില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാരില്‍ ഭൂരിപക്ഷവും തര്‍ക്കം തുടരുന്നതിന് എതിരാണ്. കോടതി വിധിയെ തുടര്‍ന്ന് ബുധനാഴ്‌ച യാക്കോബായ സഭയിലെ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ പള്ളിയില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വിശ്വാസികളും സംബന്ധിച്ചിരുന്നു.
- അങ്കമാലി ഭദ്രാസനത്തിലെ നാഗഞ്ചേരി ഹെബ്രോന്‍ പള്ളിയിലും അടുത്തകാലത്ത് ഇങ്ങനെ പ്രശ്‌നപരിഹാരം ഉണ്ടായി. ഇടവകയില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാരും യാക്കോബായക്കാരും 30 വര്‍ഷത്തോളം കേസുകള്‍ നടത്തി. ഒടുവില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ പ്രബല കുടുംബം മുന്‍കൈയെടുത്ത് ശ്രേഷ്‌ഠ തോമസ് പ്രഥമന്‍ ബാവയുമായി ചര്‍ച്ച ചെയ്യുകയും അവിടത്തെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ശ്രേഷ്‌ഠ ബാവയ്‌ക്ക് വിധേയപ്പെട്ട് ഒറ്റ വിഭാഗമായി യാക്കോബായ ഭരണത്തിന്‍കീഴില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ആ പള്ളിയില്‍ തര്‍ക്കമോ കേസുകളോ ഇല്ല.
- പുത്തന്‍കുരിശ് പള്ളിയെ സംബന്ധിച്ച് ശ്രേഷ്‌ഠ ബാവ നല്‍കിയ നിര്‍ദേശങ്ങള്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഭരണകര്‍ത്താക്കളുടെയും ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഈ നിര്‍ദേശങ്ങള്‍ ബാവ ഏകപക്ഷീയമായി മുന്നോട്ടു വച്ചതാണെന്ന പ്രത്യേകതയുമുണ്ട്. പുത്തന്‍കുരിശില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്ന ഈ സമവായ ഫോര്‍മുല നൂറ്റാണ്ടു പിന്നിടുന്ന മലങ്കര സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരമായേക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.
2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
Judgement on Puthencruz St Peter's And St Paul's Jacobite Church
JUDGEMENT BY THE DIVISION BENCH OF KERALA HIGH COURT IN THE APPEAL FILED BY THE
ORTHODOX FACTION OF THE SYRIAN CHRISTIAN COMMUNITY OF THE ST PETER’S AND ST
PAUL’S JACOBITE CHURCH, PUTHENCRUZ
1] A Division Bench of Kerala High Court rendered an important judgement having
far reaching consequences in the disputes between the orthodox faction and
Patriarch Faction of the Syrian Christian Community ,
2] A Suit was filed in 1976 by a few members of the Orthodox Faction with
the intention of taking over the management and administration of the ST PETER’S
AND ST PAUL’S JACOBITE CHURCH, PUTHENCRUZ AND ALSO TO EXCLUSIVELY CONTROL THE
MODE OF CONDUCT OF RELIGIOUS SERVICES/QURBANA THEREIN THROUGH THEIR RELIGIOUS
DIGNITARIES WHO ARE CREATURES OF THE 1934,CONSTITUTION OF THE MALANKARA
ASSOCIATION,
3] The First Additional District Court,Ernakulam,dismissed the suit as not
maintainable due to lack of sanction under Section 92 of the Code of Civil
Procedure,1908. It was held that the Puthencruz Church is a Public Trust of a
religious and Charitable nature and as such no suit can be filed with regard to
its affairs without previous sanction from the Principal Civil Court of Original
jurisdiction under Section 92 of the Code of Civil Procedure,1908,
4] The Orthodox Faction challenged the said Judgement by filing the Appeal, A S
No 136 of 2001 before the Hon’ble High Court of Kerala. It was contended that
the Puthencruz Church is a private trust and hence Section 92 of the Code of
Civil Procedure,1908,is not applicable,
5] During the pendency of the Suit and Appeal both the factions were conducting
religious services/Qurbana on alternate weeks in the Puthencruz Church.
Administration is completely with the Patriarch Faction of the Syrian Christian
Community. Orthodox Faction were only conducting religious services during
alternate weeks. Several indirect attempts were made by them to capture
administration of the Puthencruz Church,
6] The Division Bench of Kerala High Court in a learned judgement running to 57
pages rejected all the contentions of the Orthodox Faction and held that the
Puthencruz Church is a public trust of a religious and charitable nature. Appeal
was dismissed confirming the judgement of the First Additional District
Court,Ernakulam,
7] The result of the Judgement is that the interim direction allowing the
Orthodox Faction to conduct religious services/Qurbana in the Puthencruz Church
comes to an end. An oral request made by the Counsel to the Division Bench of
the High Court immediately after pronouncement of the judgement to maintain
status quo was rejected,
8] However, in paragraphs 28 and 29 ,the High Court of Kerala have issued the
following warnings to both the factions, viz;
“ 28. A peep into the past indicates that these Churches are possessed of
appreciable temporalities which explains the avaricious scramble for possession
and power by the two warring factions even where the assets belong to the
ALMIGHTY. Both sides are under the grip of chronic litigation fever which keeps
on waxing and waining as manifested even through the interlocutory applications
which are invariably fought up to the High Court, if not still higher. Judicial
analgesics and febrifuges have failed to give sustainable results thus calling
for the need to administer stronger and more bitter medicines. Experience shows
that where temporalities flourish there is always an avaricious scramble for
power even where the assets belong to the Almighty. It is the maladministration
in religious institutions which is the main cause for quasi-judicial intrusions
into areas of religious worship notwithstanding the fact that secularism and
religious freedom are guaranteed fudamendal rights under the Constitution of
this Country. Once there is avoidable executive and bureaucratic interference
into such sensitive areas, the problems of overdoing, undoing or non-doing by
the instrumentalities of the State and the consequential administrative,
quasi-judicial or judicial reviews also crop in. Even in areas which are
seemingly impervious to judicial, probe, we have seen the beneficial virus of
judicial review exploring ameliorative possibilities and translating into
reality the well-being of the mankind. The verdict of the Apex Court in All
India Imam Organisation Vs Union of India-1993[3] SCC 584 was a breakthrough
gesture of judicial creativity in that direction,
29. The Warring factions of the religious denomination should, however, remember
that whatever be the sweep and amplitude of the constitutional guarantee to
profess, practice and propagate religion, there is a corresponding fundamendal
duty cast on every citizen under Article-51-A of the Constitution of India to
abjure violence and to prom ote harmony and the spirit of common brotherhood
amongst all the people of India transcending, inter alia, religious
diversities.[See also Sri.Adi Visheshwara of Kasi Viswanath Temple,Varanasi and
others v State of U.P and Others [1997] 4 SCC 606]. THE POWER OF THE COURT
EXERCISING JURISDICTION UNDER SECTIONS 92 C.P.C AND THE INHERENT POWER OF THE
COURT IN ANY OTHER JURISDICTIONS TO COMMIT THE SUBJECT MATTER OF DISCORD TO THE
CUSTODY OF A RECEIVER,IS A POWER POTENT ENOUGH TO DISPOSSESS AND DISABLE BOTH
THE DISPUTANTS OF THEIR RIGHT TO ADMINISTER THE CHURCH. HENCE, SUCH AN EXTREME
MEASURE WILL BE A REAL THREAT TO THOSE WHO INDULGE IN THE CUPID POWER GRAB. THE
AGITATORS WILL DO WELL IF THEY REALIZE THAT BY PROVOKING THE COURT THROUGH THEIR
UNDEMOCRATIC AND ANTI CHRISTIAN ACTIVITIES THEY STAND TO LOOSE THE VIRTUALLY
UNFETTERED RIGHT TO PROFESS, PRACTICE AND PROPAGATE RELIGION”
P J PHILIP,Advocate
2011, ഒക്‌ടോബർ 8, ശനിയാഴ്‌ച
കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്നു പഞ്ചായത്തുകള്‍
2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച
കോലഞ്ചേരി പള്ളിത്തര്‍ക്കം :ഹിതപരിശോധന ഏക പോംവഴി: യാക്കോബായ സഭ
പാത്രിയാര്‍ക്കീസിന് 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടുന്ന പള്ളികളില്‍ ഭൗതികാധികാരമില്ലെങ്കിലും ആത്മീയാധികാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പാത്രിയര്‍ക്കീസുമായി ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്ക പരസ്‌പര സ്വീകരണം ഉണ്ടായിട്ടില്ല. പാത്രിയര്‍ക്കീസിനെ ആത്മീയ മേലധ്യക്ഷനായി സ്വീകരിക്കാത്തപക്ഷം സുപ്രീംകോടതി വിധിയുടെയും ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടനയുടെയും ആനുകൂല്യം ലഭിക്കില്ലെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. 1934 ലെ ഭരണഘടനാപ്രകാരം മലങ്കരസഭ ഉള്‍പ്പെട്ട ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസാണ്.
95 ലെ വിധിയോടെ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനസാധുത ചോദ്യം ചെയ്യപ്പെടാനാവാത്തതായി. തങ്ങളുടെ അനുമതിയില്ലാതെ വാഴിക്കപ്പെട്ട സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം 95 ലെ വിധിയോടെ അപ്രസക്‌തമായി.
95 ലെ വിധിപ്രകാരം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാന്‍ മറുപക്ഷം തയാറാകാത്തതാണു സഭയില്‍ തര്‍ക്കം അവസാനിക്കാത്തതിനു കാരണമെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ അറിയിച്ചു. കോലഞ്ചേരി വലിയപള്ളിയില്‍ മാസത്തില്‍ ഇടവിട്ടുള്ള രണ്ട് ഞായറാഴ്‌ച രാവിലത്തെ കുര്‍ബാനയും കോട്ടൂര്‍ ചാപ്പലില്‍ ഒരു വീതവും നല്‍കി ഒത്തുതീര്‍പ്പിനുള്ള നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം ഈ നിര്‍ദേശം പരിഗണിച്ചുവരികയാണ്. അതാതു വിഭാഗത്തില്‍പ്പെട്ടവരുടെ ശവസംസ്‌കാരത്തിനും വിവാഹത്തിനുമുള്ള സൗകര്യം ലഭിച്ചാല്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷ മധ്യസ്‌ഥര്‍ക്കുണ്ട്.
യഥാവിധി പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്തതുവഴി 1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ലംഘിക്കുകയാണെന്നും 34 ലെ ഭരണഘടന കോലഞ്ചേരി പള്ളിയില്‍ നടപ്പാക്കണമെന്നും പറയാന്‍ മറുവിഭാഗത്തിനു നിയമപരമായി കഴിയില്ലെന്നും യാക്കോബായപക്ഷം വാദിച്ചു. സുപ്രീംകോടതി ഭേദഗതി ചെയ്‌ത 34 ലെ ഭരണഘടന ഫലത്തില്‍ അംഗീകരിച്ചു നടപ്പാക്കിയത് തങ്ങളാണെന്നും അവര്‍ മന്ത്രിസഭാ സമിതിയെ അറിയിച്ചു.
2011, സെപ്റ്റംബർ 28, ബുധനാഴ്‌ച
കണ്ടനാട് പള്ളിക്കേസ് വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും
കൊച്ചി: കണ്ടനാട് മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി. 1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ് ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക് മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ് ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു. കണ്ടനാട് പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത് ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന് യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്. തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും. കണ്ടനാട് പള്ളിക്കേസ് വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്. കണ്ടനാട് പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്. റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന് ഇതോടെ പ്രസക്‌തിയേറി. കണ്ടനാട് പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു. യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ് അറിയുന്നത്. ജനാധിപത്യരാജ്യത്ത് തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ് വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ് കണ്ടനാട് പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. അന്തോഖ്യാ പാത്രിയര്‍ക്കീസ് കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത് ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ് അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ് 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല. 34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന് കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം. 'ഒരു പാത്രിയര്‍ക്കീസ് ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. ഇടവകകള്‍ക്ക് (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും. |
2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച
പുതുപ്പള്ളി സമം ഓര്‍ത്തഡോക്‍സ് എന്നത് മിഥ്യാ ധാരണ.
പുതുപ്പള്ളി സമം ഓര്‍ത്തഡോക്‍സ് എന്നത് മിഥ്യാ ധാരണ. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ മൂന്നു പേര്‍ യാക്കോബായക്കാര്‍ എന്ന് ഓര്മ്മിക്കുക.പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പതിനാലായിരം യാക്കോബായ വോട്ടര്‍മാര്‍ ഉള്ള മണര്‍കാട് പള്ളിയും ഉള്‍പ്പെടുന്നു എന്നത് മറക്കാതിരിക്കുക.വെള്ളൂര്‍ സെന്റ് തോമസ്,വെള്ളൂര്‍ സെന്റ് സൈമണ്‍സ്.പാമ്പാടി സിംഹാസന പള്ളി, പൊത്തന്‍പുറം മാര്‍ ഏലിയാസ് പള്ളി, മാടപ്പാട് പള്ളി .പുതുപ്പള്ളി ചെറിയ പള്ളി ഉള്‍പ്പെടെ 21 പള്ളികള്‍ യാക്കോബായ സഭക്ക് ഉണ്ട് എന്നതും മറക്കേണ്ട. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണര്‍കാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ പന്ത്രണ്ട് പേരും ബ്ലോക്ക് അംഗങ്ങളില്‍ രണ്ടുപേരും യാക്കോബായക്കാര്‍ ആണ് എന്നതും ഓര്‍മമിക്കുക . ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‍സ് സഭയെ അവഗണിച്ചു എന്ന് ആരോപിച്ചു ഓര്‍ത്തഡോക്‍സ് സഭ യു ഡി എഫിന് എതിരായി പരസ്യമായി പ്രവര്‍ത്തിച്ചു എങ്കിലും ഉമ്മന്‍ ചാണ്ടി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു എന്നത് മറക്കരുത്. യഥാര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്‍സ് സഭയുടെ ദൌര്‍ബല്യത്തെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വലിയ ഭൂരിപക്ഷം തെളിയിച്ചത്. തന്റെ ജയത്തിനു സഹായിച്ച യാക്കോബായ സഭയോടുള്ള കടപ്പാട് അറിയിക്കാന്‍ സത്യ പ്രതിജ്ഞക്ക് മുന്‍പ് മണര്‍കാട് പള്ളിയില്‍ എത്തി നന്ദി അറിയിച്ചതിനു ആയിരങ്ങള്‍ സാക്ഷി ആണ്. ജില്ല പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷന്റെ പ്രധിനിധി ഫില്‍സന്‍ മാത്യു യക്കോബയക്കാരന്‍ ആണ് എന്നതും ഓര്‍മമിക്കുക.മതം രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുക എന്നതാണ് നല്ലത്.
2011, മേയ് 8, ഞായറാഴ്‌ച
പുതുപ്പള്ളി പെരുനാളിനു വര്‍ണാഭമായ സമാപനം
ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള പെരുനാളിനു പുതുപ്പള്ളി പെരുനാള്‍ വര്‍ണാഭമായ സമാപനം .
മെയ് ഏഴിന് വൈകുന്നേരം പള്ളിക്ക് ചുറ്റും നടത്തിയ ആഘോഷ പൂര്‍വ്വം ആയ റാസയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
മെയ് എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയില്‍ ഭക്ത ജനങ്ങളുടെ വന്‍ സാന്നിധ്യം .10 .30 എ എം നു പുതുപ്പള്ളി കവലയിലേക്കുള്ള റാസ്സയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.ആയിരക്കണക്കിന് വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍ വഹിച്ചു കൊണ്ട് അച്ചടക്കത്തോട് കൂടി നടത്തിയ റാസ വേറിട്ട അനുഭവം ആയിരുന്നു. റാസക്ക് ശേഷം നടത്തിയ വെച്ചൂട്ടു സദ്യയില്‍ വന്‍ ജനാവലി ആണ് പങ്കെടുത്തത്.
കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചത്.
പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ് പള്ളിയിലെ പെരുനാള്‍ മെയ് ഏഴിന് സന്ധ്യ പ്രാര്‍ത്ഥനയോടു കൂടി സമാപിച്ചു എങ്കിലും മുന്‍ ധാരണക്ക് വിരുദ്ധമായി മെയ് എട്ടിന് രാവിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തിയ വി.കുര്‍ബാനയ്ക്ക് തടസ്സം ഉണ്ടാക്കുന്നതിനു വേണ്ടി മൈക്ക് ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചു പ്രകോപനം സൃഷ്ടിച്ചത് വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കി.പുതുപ്പള്ളിയിലും സമീപ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും, ഇതര മത വിഭാഗങ്ങളുടെയും ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ രണ്ടു കി.മി.പരിധിയില്‍ ആകെ വന്‍ ശബ്ദത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചത് തികഞ്ഞ നിയമ ലംഘനം ആണ്. പ്രകോപനങ്ങള്‍ക്ക് വശംവദര്‍ ആകാതെ ഭക്ത ജനങ്ങള്‍ സംയമനം പാലിച്ചത് കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്. ഓര്‍ത്തഡോക്‍സ് പക്ഷത്തിന്റെ നിയമ ലംഘനത്തിന് എതിരായി യാതൊരു നടപടിയും അധികാരികളോ ,പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയോ സ്വീകരിച്ചില്ല എന്നതും പ്രധിക്ഷേധാര്‍ഹം ആണ്.
മെയ് ഏഴിന് വൈകുന്നേരം പള്ളിക്ക് ചുറ്റും നടത്തിയ ആഘോഷ പൂര്‍വ്വം ആയ റാസയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
മെയ് എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയില്‍ ഭക്ത ജനങ്ങളുടെ വന്‍ സാന്നിധ്യം .10 .30 എ എം നു പുതുപ്പള്ളി കവലയിലേക്കുള്ള റാസ്സയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.ആയിരക്കണക്കിന് വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍ വഹിച്ചു കൊണ്ട് അച്ചടക്കത്തോട് കൂടി നടത്തിയ റാസ വേറിട്ട അനുഭവം ആയിരുന്നു. റാസക്ക് ശേഷം നടത്തിയ വെച്ചൂട്ടു സദ്യയില്‍ വന്‍ ജനാവലി ആണ് പങ്കെടുത്തത്.
കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചത്.
പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ് പള്ളിയിലെ പെരുനാള്‍ മെയ് ഏഴിന് സന്ധ്യ പ്രാര്‍ത്ഥനയോടു കൂടി സമാപിച്ചു എങ്കിലും മുന്‍ ധാരണക്ക് വിരുദ്ധമായി മെയ് എട്ടിന് രാവിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തിയ വി.കുര്‍ബാനയ്ക്ക് തടസ്സം ഉണ്ടാക്കുന്നതിനു വേണ്ടി മൈക്ക് ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചു പ്രകോപനം സൃഷ്ടിച്ചത് വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കി.പുതുപ്പള്ളിയിലും സമീപ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും, ഇതര മത വിഭാഗങ്ങളുടെയും ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ രണ്ടു കി.മി.പരിധിയില്‍ ആകെ വന്‍ ശബ്ദത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചത് തികഞ്ഞ നിയമ ലംഘനം ആണ്. പ്രകോപനങ്ങള്‍ക്ക് വശംവദര്‍ ആകാതെ ഭക്ത ജനങ്ങള്‍ സംയമനം പാലിച്ചത് കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്. ഓര്‍ത്തഡോക്‍സ് പക്ഷത്തിന്റെ നിയമ ലംഘനത്തിന് എതിരായി യാതൊരു നടപടിയും അധികാരികളോ ,പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയോ സ്വീകരിച്ചില്ല എന്നതും പ്രധിക്ഷേധാര്‍ഹം ആണ്.
2011, മേയ് 7, ശനിയാഴ്‌ച
അനുഗ്രഹ വര്‍ഷങ്ങളുമായി പുതുപ്പള്ളി പള്ളി
ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടു തോറും ആഘോഷ പൂര്‍വ്വം നടത്താറുള്ള വി:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള പെരുനാളിനു പ്രൌഡോജ്വലമായ തുടക്കം.മെയ് ഒന്നിന് ഫീലിപ്പോസ് കോര്‍ എപ്പിസ്കോപ്പ കോട്ടപ്പുറത്തിന്റെ കാര്‍മ്മികത്തില്‍ പെരുനാളിന്റെ പ്രാരംഭം കുറിച്ച് കൊണ്ട് കൊടിമരം ഉയര്‍ത്തി.ഫാ.ജേക്കബ് പടിഞ്ഞാറെകുറ്റ്.ഫാ. ജോസി അട്ടചിറ.എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.എന്‍ ജെ എബ്രഹാമിന്റെ എരവിനെല്ലൂര്‍ ഉള്ള വസതിയില്‍ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.പള്ളിയില്‍ നടത്തിയ ധ്യാനത്തിന് ഫാ.തോമസ് പള്ളിയംപില്‍ നേതൃത്വം നല്‍കി.
മെയ് ഏഴിന് വൈകുന്നേരം പള്ളിക്ക് ചുറ്റും നടത്തിയ ആഘോഷ പൂര്‍വ്വം ആയ റാസയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
മെയ് എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന മൂന്നിന്‍മേല്‍ കുര്‍ബാന, 10 .30 എ എം നു പുതുപ്പള്ളി കവലയിലെക്കുള്ള റാസ, വെച്ചൂട്ടു എന്നിവയോട് കൂടി പെരുനാള്‍ സമാപിക്കും. കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു കൊണ്ടിരിക്കുന്നത് .
പെരുനാള്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ട്രസ്ടി വി എസ് ചാണ്ടി വേളൂപ്ര,സെക്രട്ടറി തോമസ് പഴയ തുരുത്തേല്‍,ജ:കണ്‍വീനര്‍ വി.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മെയ് ഏഴിന് വൈകുന്നേരം പള്ളിക്ക് ചുറ്റും നടത്തിയ ആഘോഷ പൂര്‍വ്വം ആയ റാസയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
മെയ് എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന മൂന്നിന്‍മേല്‍ കുര്‍ബാന, 10 .30 എ എം നു പുതുപ്പള്ളി കവലയിലെക്കുള്ള റാസ, വെച്ചൂട്ടു എന്നിവയോട് കൂടി പെരുനാള്‍ സമാപിക്കും. കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു കൊണ്ടിരിക്കുന്നത് .
പെരുനാള്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ട്രസ്ടി വി എസ് ചാണ്ടി വേളൂപ്ര,സെക്രട്ടറി തോമസ് പഴയ തുരുത്തേല്‍,ജ:കണ്‍വീനര്‍ വി.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2011, മേയ് 2, തിങ്കളാഴ്‌ച
പുതുപ്പള്ളി പെരുനാള്‍ മെയ് ഏഴു ,എട്ടു തീയതികളില്‍
ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടു തോറും ആഘോഷ പൂര്‍വ്വം നടത്താറുള്ള വി:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഉള്ള പെരുനാളിനു പ്രൌഡോജ്വലമായ തുടക്കം.മെയ് ഒന്നിന് ഫീലിപ്പോസ് കോര്‍ എപ്പിസ്കോപ്പ കോട്ടപ്പുറത്തിന്റെ കാര്‍മ്മികത്തില്‍ പെരുനാളിന്റെ പ്രാരംഭം കുറിച്ച് കൊണ്ട് കൊടിമരം ഉയര്‍ത്തി.ഫാ.ജേക്കബ് പടിഞ്ഞാറെകുറ്റ്.ഫാ. ജോസി അട്ടചിറ.എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.എന്‍ ജെ എബ്രഹാമിന്റെ എരവിനെല്ലൂര്‍ ഉള്ള വസതിയില്‍ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയില്‍ ആയിരകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.പള്ളിയില്‍ നടത്തിയ ധ്യാനത്തിന് ഫാ.തോമസ് പള്ളിയംപില്‍ നേതൃത്വം നല്‍കി.
മെയ് ഏഴിന് വൈകുന്നേരം എരമല്ലൂര്‍ കവലയിലേക്കു ആഘോഷ പൂര്‍വ്വം ഉള്ള റാസയില്‍ ആയിരകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കും.
മെയ് എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന മൂന്നിന്‍മേല്‍ കുര്‍ബാന, 10 .30 എ എം നു പുതുപ്പള്ളി കവലയിലെക്കുള്ള റാസ, വെച്ചൂട്ടു എന്നിവയോട് കൂടി പെരുനാള്‍ സമാപിക്കും. കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു കൊണ്ടിരിക്കുന്നത് .
പെരുനാള്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ട്രസ്ടി വി എസ് ചാണ്ടി വേളൂപ്ര,സെക്രട്ടറി തോമസ് പഴയ തുരുത്തേല്‍,ജ:കണ്‍വീനര്‍ വി.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മെയ് ഏഴിന് വൈകുന്നേരം എരമല്ലൂര്‍ കവലയിലേക്കു ആഘോഷ പൂര്‍വ്വം ഉള്ള റാസയില്‍ ആയിരകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കും.
മെയ് എട്ടിന് രാവിലെ 8 45എഎം നു ക്നാനായ അതി ഭദ്രാസനത്തിന്റെ നി.വ.ദി.ശ്രി .കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന മൂന്നിന്‍മേല്‍ കുര്‍ബാന, 10 .30 എ എം നു പുതുപ്പള്ളി കവലയിലെക്കുള്ള റാസ, വെച്ചൂട്ടു എന്നിവയോട് കൂടി പെരുനാള്‍ സമാപിക്കും. കഴിഞ്ഞ ഒരു ആഴ്ച ആയി കേരളത്തിന്റെ നാനാപ്രദേശങ്ങളില്‍ നിന്നായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ ആണ് ഈ പെരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു കൊണ്ടിരിക്കുന്നത് .
പെരുനാള്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ട്രസ്ടി വി എസ് ചാണ്ടി വേളൂപ്ര,സെക്രട്ടറി തോമസ് പഴയ തുരുത്തേല്‍,ജ:കണ്‍വീനര്‍ വി.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)