2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പുതുപ്പള്ളി സമം ഓര്‍ത്തഡോക്‍സ്‌ എന്നത് മിഥ്യാ ധാരണ.

പുതുപ്പള്ളി സമം ഓര്‍ത്തഡോക്‍സ്‌ എന്നത് മിഥ്യാ ധാരണ. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ മൂന്നു പേര്‍ യാക്കോബായക്കാര്‍ എന്ന് ഓര്മ്മിക്കുക.പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പതിനാലായിരം യാക്കോബായ വോട്ടര്‍മാര്‍ ഉള്ള മണര്‍കാട് പള്ളിയും ഉള്‍പ്പെടുന്നു എന്നത് മറക്കാതിരിക്കുക.വെള്ളൂര്‍ സെന്റ്‌ തോമസ്‌,വെള്ളൂര്‍ സെന്റ്‌ സൈമണ്‍സ്.പാമ്പാടി സിംഹാസന പള്ളി, പൊത്തന്‍പുറം മാര്‍ ഏലിയാസ്‌ പള്ളി, മാടപ്പാട് പള്ളി .പുതുപ്പള്ളി ചെറിയ പള്ളി ഉള്‍പ്പെടെ 21 പള്ളികള്‍ യാക്കോബായ സഭക്ക് ഉണ്ട് എന്നതും മറക്കേണ്ട. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണര്‍കാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ പന്ത്രണ്ട് പേരും ബ്ലോക്ക്‌ അംഗങ്ങളില്‍ രണ്ടുപേരും യാക്കോബായക്കാര്‍ ആണ് എന്നതും ഓര്‍മമിക്കുക . ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‍സ്‌ സഭയെ അവഗണിച്ചു എന്ന് ആരോപിച്ചു ഓര്‍ത്തഡോക്‍സ്‌ സഭ യു ഡി എഫിന് എതിരായി പരസ്യമായി പ്രവര്‍ത്തിച്ചു എങ്കിലും ഉമ്മന്‍ ചാണ്ടി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു എന്നത് മറക്കരുത്. യഥാര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ദൌര്‍ബല്യത്തെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വലിയ ഭൂരിപക്ഷം തെളിയിച്ചത്. തന്റെ ജയത്തിനു സഹായിച്ച യാക്കോബായ സഭയോടുള്ള കടപ്പാട് അറിയിക്കാന്‍ സത്യ പ്രതിജ്ഞക്ക് മുന്‍പ് മണര്‍കാട് പള്ളിയില്‍ എത്തി നന്ദി അറിയിച്ചതിനു ആയിരങ്ങള്‍ സാക്ഷി ആണ്. ജില്ല പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷന്റെ പ്രധിനിധി ഫില്‍സന്‍ മാത്യു യക്കോബയക്കാരന്‍ ആണ് എന്നതും ഓര്‍മമിക്കുക.മതം രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുക എന്നതാണ് നല്ലത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ