2012, ഏപ്രിൽ 17, ചൊവ്വാഴ്ച

മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന വാദത്തില്‍ ആത്മാര്‍ഥതയില്ല: ഓര്‍ത്തഡോക്‌സ് സഭ





കോട്ടയം: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന യാക്കോബായ വിഭാഗം ശ്രേഷ്‌ഠ കാതോലിക്കായുടെ നിര്‍ദേശം ആത്മാര്‍ഥതയില്ലാത്തതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലുള്ളതുമാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌. കോടതിവിധികള്‍ അനുസരിക്കാതെയും ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളി സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടിയും മധ്യസ്‌ഥ തീരുമാനങ്ങളും പാലിക്കാതെയും കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ നിലവിലുള്ള മന്ത്രിസഭാ ഉപസമിതിക്ക്‌ വഴങ്ങാതെയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളികള്‍ പൂട്ടിക്കുന്നത്‌ പതിവാക്കിയവര്‍തന്നെ ഒത്തുതീര്‍പ്പിന്റെ വക്‌താക്കളായി ചമയുന്നത്‌ വിചിത്രമായിരിക്കുന്നു. കണ്ടനാട്‌ ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌, വെട്ടിത്തറ മാര്‍ മിഖായേല്‍ തുടങ്ങിയ പള്ളികള്‍ അടുത്ത കാലത്ത്‌ പൂട്ടിക്കുന്നതിന്‌ കാരണക്കാരായത്‌ യാക്കോബായ നേതാക്കളാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ