2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

പുതുപ്പള്ളി ഓർത്തഡോൿസ്‌ പള്ളിയിൽ അശ്വ വിഗ്രഹ നിർമ്മാണത്തിനായി ചിലവഴിച്ചത് ഇരുപതു ലക്ഷം രൂപ .

പുതുപ്പള്ളി ഓർത്തഡോൿസ്‌ പള്ളിയിൽ അശ്വ വിഗ്രഹ നിർമ്മാണത്തിനായി ചിലവഴിച്ചത് ഇരുപതു ലക്ഷം രൂപ . നാലു അശ്വവിഗ്രഹങ്ങളും വിളക്കും ഉൾക്കൊള്ളുന്ന ആറടി ഉയരവും പതിനൊന്ന് അടി ഉയരവും രണ്ടു ടണ്‍ ഭാരം ഉള്ള ഈ ശിൽപം തമിൾനാട്ടിലെ ഹൈന്ദവ ക്ഷേത്ര വിഗ്രഹ നിർമ്മാണ വിദഗ്ദരായ ശിൽപികൾ ഒരു വർഷം കൊണ്ടാണ് പണിതു തീർത്തത് .  ഭക്തർക്ക്‌ വണങ്ങുന്നത്തിനു അശ്വ വിഗ്രഹ സമുച്ചയം പള്ളിയുടെ പ്രവേശന കവാടത്തോട് ചേർന്നാണ് സ്ഥാപിക്കുക.ഇതര ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും വ്യത്യസ്ഥമായി "കോഴിവെട്ട് "എന്ന ജന്തുബലി തുടരുന്ന അപൂർവ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് പുതുപ്പള്ളി പള്ളി.ഇപ്പോൾ കിഴക്കൻ ഓർത്തഡോൿസ്‌ വിശ്വാസത്തിനു വിരുദ്ധമായി ലക്ഷങ്ങൾ ചിലവഴിച്ചു വിഗ്രഹ നിർമ്മാണത്തിലൂടെ വേറിട്ട പാത സ്വീകരിച്ചിരിക്കുകയാണ് പുതുപ്പള്ളി പള്ളി . 

2012, മേയ് 5, ശനിയാഴ്‌ച

പുതുപ്പള്ളി പാത്രിയാര്‍ക്കല്‍ പള്ളിയില്‍ കൊടിയേറ്റ് നാളെ


പുതുപ്പള്ളി: സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഞായറാഴ്ച 11.30ന് കൊടിയേറും. ഫാ. ജോസി എബ്രഹാം കൊടിയേറ്റും.
ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം5.15ന് സന്ധ്യാപ്രാര്‍ഥന. ഞായറാഴ്ച രാവിലെ 8.45ന് കുര്‍ബാന, വൈകുന്നേരം 4ന് കോട്ടയം ഭദ്രാസന പ്രാര്‍ഥനാ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ധ്യാനം. 5.30 സന്ധ്യാപ്രാര്‍ഥന, 6.30ന് നടവിളക്ക് തെളിക്കല്‍. തിങ്കളാഴ്ച 7.30ന് കുര്‍ബാന.

2012, ഏപ്രിൽ 18, ബുധനാഴ്‌ച

പിറവം വലിയപള്ളി: ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തുന്നത്‌ തടയുമെന്നു യാക്കോബായ സഭ


 പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി(പിറവം വലിയപള്ളി) പാരിഷ്‌ഹാള്‍ മൈതാനത്ത്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഏഴിന്മേല്‍ കുര്‍ബാന നടത്തുന്നത്‌ തടയുമെന്ന്‌ യാക്കോബായ സുറിയാനിസഭാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പള്ളിയെ പാത്രിയര്‍ക്കീസ്‌ ബാവയാണ്‌ കത്തീഡ്രല്‍ ആയി ഉയര്‍ത്തിയത്‌. 1974 മുതല്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍പെട്ട പുരോഹിതന്മാര്‍ മാത്രമേ പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ ഹൈക്കോടതി അനുമതിയുള്ളൂവെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വിവിധ ഹര്‍ജികള്‍ കോടതി തള്ളിയതാണെന്നും യാക്കോബായ സഭ വ്യക്‌തമാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയ ജില്ലാ കലക്‌ടറുടെ നടപടി ഏകപക്ഷീയമാണ്‌. പള്ളി മാനേജിംഗ്‌ ട്രസ്‌റ്റി, വികാരി എന്നിവരുടെ വാദം കേള്‍ക്കാതെയും സമ്മതമില്ലാതെയുമാണ്‌ കലക്‌ടര്‍ നടപടിയെടുത്തത്‌. ഈ മാസം 12ന്‌ യോഗം വിളിച്ചു ചേര്‍ത്ത കലക്‌ടര്‍ പള്ളിയുടെ ട്രസ്‌റ്റിയെ അറിയിച്ചില്ല. യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ പകര്‍പ്പ്‌ പള്ളിക്ക്‌ നല്‍കിയില്ല. കലക്‌ടര്‍ അന്യായമായാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ കെ.എ. ജോണ്‍(പള്ളി ലീഗല്‍സെല്‍ കണ്‍വീനര്‍), ബിജു വര്‍ഗീസ്‌(വിശ്വാസി സംരക്ഷണ സമിതി സെക്രട്ടറി), ടി. മത്തായി തേക്കുംമൂട്ടില്‍(പള്ളി സെക്രട്ടറി), തമ്പുജോര്‍ജ്‌ തുകലന്‍(യാക്കോബായ സഭ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന വാദത്തില്‍ ആത്മാര്‍ഥതയില്ല: ഓര്‍ത്തഡോക്‌സ് സഭ





കോട്ടയം: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന യാക്കോബായ വിഭാഗം ശ്രേഷ്‌ഠ കാതോലിക്കായുടെ നിര്‍ദേശം ആത്മാര്‍ഥതയില്ലാത്തതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലുള്ളതുമാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌. കോടതിവിധികള്‍ അനുസരിക്കാതെയും ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളി സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടിയും മധ്യസ്‌ഥ തീരുമാനങ്ങളും പാലിക്കാതെയും കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ നിലവിലുള്ള മന്ത്രിസഭാ ഉപസമിതിക്ക്‌ വഴങ്ങാതെയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളികള്‍ പൂട്ടിക്കുന്നത്‌ പതിവാക്കിയവര്‍തന്നെ ഒത്തുതീര്‍പ്പിന്റെ വക്‌താക്കളായി ചമയുന്നത്‌ വിചിത്രമായിരിക്കുന്നു. കണ്ടനാട്‌ ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌, വെട്ടിത്തറ മാര്‍ മിഖായേല്‍ തുടങ്ങിയ പള്ളികള്‍ അടുത്ത കാലത്ത്‌ പൂട്ടിക്കുന്നതിന്‌ കാരണക്കാരായത്‌ യാക്കോബായ നേതാക്കളാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

2012, മാർച്ച് 31, ശനിയാഴ്‌ച


കരസേനാധിപന്‍പ്രധാമന്ത്രിക്കയച്ച കത്തിെ കാണേണ്ടത്. എന്നുമാത്രമല്ല, മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്ന ഘട്ടത്തില്‍ സൈന്യാധിപന്മാര്‍   സൈന്യത്തിന്റെ നിലയെക്കുറിച്ച്  പ്രധാമന്ത്രിയെ രേഖാമൂലം ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടുതാനും ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനോ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ മന്‍ നിര്‍ത്തി  ഉചിതമായ നടപടികള്‍ എടുക്കാനോ ,ശ്രദ്ധയില്‍പെട്ട അഴിമതിപോലും ഒഴിവാക്കാനോ ഇടപെടാത്ത പ്രതിരോധമന്ത്രിക്കുകീഴില്‍ കുത്തഴിഞ്ഞുപോവുന്ന പ്രതിരോധരംഗത്തെക്കുറിച്ച് ജറല്‍ വി കെ സിങ് പ്രധാമന്ത്രിക്ക് കത്തയച്ചത് എന്നത് കാണേണ്ടതുണ്ട്. ഇന്നേവരെ ഒരു പ്രതിരോധമന്ത്രിക്കും രേിടേണ്ടിവന്നിട്ടില്ലാത്ത പിടിപ്പുകേടെന്ന ആക്ഷേപം ഇന്ത്യന്‍ കരസോധിപില്‍ിന്ന് പരോക്ഷമായെങ്കിലും കേള്‍ക്കേണ്ടിവരുന്ന സാഹചര്യം വരുത്തിവച്ചതിലെ തന്റെ പങ്ക് എന്ത് എന്ന് ഒരു ിമിഷം എ കെ ആന്റണി ആലോചിക്കേണ്ടതുമുണ്ട്. ഈ പ്രശ്ത്തെക്കുറിച്ചൊക്കെ വിശദീകരിക്കാന്‍ പ്രതിരോധമന്ത്രിയായി എ കെ ആന്റണി ഇരിക്കെത്തന്നെ സഹമന്ത്രി പള്ളം രാജുവിനെ കോണ്‍ഗ്രസ്സിനു നിയോഗിക്കേണ്ടി വന്നു എന്നതും  എ കെ ആന്റണിയുടെ  മികവിനുള്ള അംഗീകാരമാവില്ലല്ലോ.

2012, മാർച്ച് 22, വ്യാഴാഴ്‌ച

സഭാ തര്‍ക്കം ജനഹിത പരിശോധന തന്നെ പരിഹാര മാര്‍ഗം




 ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‍സ്‌-യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്ന പൊതു നിര്‍ദ്ദേശത്തിനെതിരായ ഓര്‍ത്തഡോക്‍സ്‌  സഭാ മെത്രാപ്പോലീത്ത മോര്‍ തോമസ്‌ അത്താനാസിയോസിന്റെ നിലപാട് തികച്ചും നിര്‍ഭാഗ്യകരം. സഭാ തര്‍ക്കങ്ങള്‍ 1934-ലെ ഭരണഘടന പ്രകാരം മാത്രം  തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്ന  ഓര്‍ത്തഡോക്‍സ്‌ വ്യാമോഹം അപക്വവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ വൈദിക ട്രസ്ടി ജോണ്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ സ്വന്തം ഇടവക പള്ളിയില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത 1934-ലെ ഭരണഘടന എന്തിനാണ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ   മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ? ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26-പ്രകാരം ഏതൊരു മത സ്ഥാപനവും ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് .   1934 -ല്‍ ഓര്‍ത്തഡോക്‍സ്‌ സഭാ ഭരണഘടന രൂപം കൊള്ളുന്നതിനു മുന്‍പ്  ഇരുപതു നൂറ്റാണ്ടുകളായി സഭ നിലനിന്നു പോന്നത് ഒരു ഭരണഘടനയുടെയും  അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നത് ഓര്‍മ്മിക്കുക. നിത്യ പ്രാര്‍ത്ഥനയോടു ഒപ്പം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ "1934-ലെ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"എന്ന് ഏതെങ്കിലും വിശ്വാസി ചൊല്ലുന്നുണ്ടോ? മലങ്കര അസോസിയേഷന്‍ രൂപം കൊണ്ടത്‌ പതിനെട്ടാം നൂറ്റാണ്ട് അവസാനം മാത്രം . അസോസ്സിയേഷന് രൂപം കൊടുത്തതില്‍ പങ്കാളികളായ വ്യക്തികള്‍ക്കോ,സംഘടനകള്‍ക്കോ,അസ്സോസ്സിയേഷനില്‍  നിന്നും വിട്ടു പോകുവാനും വേറെ അസോസിയേഷന് രൂപം കൊടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണെന്നു കേരള ഹൈക്കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം മറക്കരുത്. പള്ളികളോ ആരാധനാലയങ്ങളോ,സ്വകാര്യ ട്രസ്ടുകളല്ല , പബ്ലിക്ക് ട്രസ്റ്റുകള്‍ ആണെന്ന്  ഇന്ത്യയുടെ പരമോന്നത നീതി പീഠം അടുത്ത കാലത്ത് പുറപ്പെടുവിച്ച വിധിന്യായം ഏറെ പ്രസക്തം ആണ്.  ബ:സുപ്രീം കോടതിയുടെയും ,ഹൈക്കോടതിയുടെയും സുപ്രധാനങ്ങളായ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ്  അടുത്ത കാലത്ത്  പുത്തന്‍കുരിശു, കണ്ടനാട്, പഴംതോട്ടം പള്ളി കേസുകളില്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ മുനതേഞ്ഞു  പോയ " 1934- ഭരണഘടനാ വാദം" നിരാകരിച്ചു പള്ളികള്‍ സ്ഥാപിച്ച ഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പള്ളി വിട്ടു കൊടുത്തുകൊണ്ട് തീരുമാനം ഉണ്ടായതു. ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജനഹിതത്തെ ധിക്കരിക്കാന്‍ ഈ വലിയ നോമ്പ് കാലത്ത് ഒരു പുരോഹിത ശ്രേഷ്ടന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നതില്‍ കൂടി ആരാണ് ചെറുതാവുന്നത്‌ എന്ന് ചിന്തിക്കൂ. ബ: ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പിറവം പള്ളിയില്‍ നടത്തിയ " ജനഹിത പരിശോധനയില്‍ " ഭൂരിപക്ഷം ലഭിച്ച യാക്കോബായ സഭ ആണ്  ഇപ്പോള്‍ പിറവം വലിയ പള്ളി ഭരിക്കുന്നത്‌ എന്നത്  എന്തെ ഈ പുരോഹിത ശ്രേഷ്ടന്‍ മറന്നത് .ഇതേ മാര്‍ഗം തര്‍ക്കം ഉള്ള പള്ളികളിലും,സ്ഥാപനങ്ങളിലും  സ്വീകരിച്ചു സഭ തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന പൊതു നിര്‍ദ്ദേശത്തോട് ഇരു കക്ഷികളും യോജിക്കുകയാണ് വേണ്ടത്.    വിശ്വാസത്തെക്കാള്‍ ഉപരി പള്ളികളിലെ വിലമതിക്കാത്ത സമ്പത്താണ്‌ ഈ നിലപാട് സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നതാണ് ശരി.  " നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ" എന്ന്  വി: മദ്ബഹയില്‍ നിന്നും പുരോഹിതന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കല്‍പ്പിക്കുമ്പോള്‍ " അവിടത്തെ ആത്മാവിനും ഉണ്ടാകട്ടെ എന്ന് പറയാന്‍ ജനം ഇല്ലാത്ത പള്ളികളില്‍ എന്തിനാണ് ഓര്‍ത്തഡോക്‍സ്‌  സഭ അതിമോഹം വച്ചു പുലര്‍ത്തുന്നത്?  സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ ഈ പുരോഹിത ശ്രേഷ്ടര്‍ക്ക്  സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.           

2012, മാർച്ച് 20, ചൊവ്വാഴ്ച

Manorama Online | Malayalam News | Latest News |

Maകേന്ദ്ര സര്‍ക്കാര്‍  ഉറങ്ങുകയല്ല ബഹുമാനപ്പെട്ട കോടതി.. ഉറക്കം നടിക്കുകയാണ്. ഇറ്റാലിയന്‍ വംശജ സോണിയ ഗാന്ധി യു പി എ അധ്യക്ഷ ആയിരിക്കുന്നടത്തോളം  കാലം ഈ ഉറക്കം തുടരും .എല്ലാ  ശരിയാക്കാന്‍ കര്‍ദിനാള്‍ ജോസഫ്‌ അലന്‍ ചേരി കത്തോലിക്കര്‍ അയ ചുമതല്‍പ്പെടുത്തുയിട്ടുണ്ട് എന്നാ പ്രസ്താവന കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരിക്കാം. പിറവം കഴിഞ്ഞതിനാല്‍ ഇനി ഒന്നുംപെടിക്കാതെ എന്തും ചെയ്യാം. എന്ത് കൊണ്ടാണ്  കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്തില്ല എന്നു മാണിയും, ഉമ്മന്‍ ചാണ്ടിയും , ലത്തീന്‍ കത്തോലിക്ക സഭയും വ്യക്തമാക്കുമോ?norama Online | Malayalam News | Latest News |